Sunday, May 1, 2011

നന്മയുടെ പെരുക്കങ്ങള്‍ : അഴിമതി മുഖ്യവിപത്ത് - ആര്‍.എന്‍.ഹോമര്‍

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭാരതം നേരിടുന്ന മുഖ്യവിപത്ത് അഴിമതിയാണ്. ദേശീയതലത്തിലെയും പ്രാദേശിക തലത്തിലെയും അഴിമതികള്‍ക്കെതിരായി പ്രതികരിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തുക എന്നത് ഇന്ത്യന്‍ ജനാധിപ ത്യത്തില്‍ വിശ്വസിക്കുന്ന ഏതൊരാളുടെയും കടമയാണ് .
അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തിയ സമരത്തെ പിന്തുണച്ചതിലൂടെ സഖാവ്‌ വി. എസ്‌.അച്ചുതാനന്ദന്‍റെ പ്രതിച്ഛായ വര്‍ദ്ധിക്കുകയാണ് ചെയ്തത്.
അണ്ണാ ഹസാരെയെ പ്രത്യക്ഷമായോ പരോക്ഷമായോ ചെറുതാക്കി കാണിക്കുക വഴി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സഖാവ്‌ പിണറായി വിജയന് ഉള്ള പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുകയുമാണ് ഉണ്ടായത്.
അണ്ണാ ഹസാരെ ഗാന്ധിയനാണോ കമ്മ്യുണിസ്റ്റാണോ ബി.ജെ.പി.ക്കാരനാണോ എന്നതല്ല പ്രശ്നം, അദ്ദേഹം അഴിമതി ക്കെതിരാണോ എന്നതാണ് പ്രസക്തം .
സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മറ്റൊരു എന്‍ടോസള്‍ഫാനാണ് സാമ്പത്തിക ക്രമക്കേടുകള്‍. വിഷലിപ്തമായ സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരായ സമരത്തില്‍ ബി.ജെ.പി.ക്കാരെയും ഗാന്ധിയന്‍മാരല്ലാത്തവരെയും അണിനിരത്തേണ്ടിവരും എന്ന കാര്യം സഖാവ്‌ പിണറായി വിജയനെപ്പോലൊരാളെ ഓര്‍മപ്പെടുത്തേണ്ടതില്ലല്ലോ. 

Wednesday, April 27, 2011

നന്മയുടെ പെരുക്കങ്ങള്‍ :എന്ടോസള്‍ഫാന്‍റെ വക്കാലത്തുകാര്‍ ഇപ്പോഴും കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയില്‍-ആര്‍.എന്‍.ഹോമര്‍

  കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് കാസര്‍കോട് നിന്നും നമ്മള്‍ കണ്ടു
കൊണ്ടിരിക്കുന്നത് .സഹജീവികളുടെ ജീവിതം എങ്ങനെ തുലഞ്ഞാലും
വേണ്ടില്ല , പണം കിട്ടിയാല്‍ മതി എന്ന ഭരണാധികാരികളുടെ ചിന്താഗതി നമുക്ക് മനസ്സിലാക്കാം .എന്നാല്‍ രാക്ഷസീയമായ കമ്പനിയുടെ പക്കല്‍ നിന്നും ലക്ഷക്കണക്കിന്‌ രൂപ വക്കീല്‍ ഫീസ്‌ വാങ്ങി കേരള ഹൈക്കോടതിയില്‍ കേസ് വാദിച്ച വക്കീലന്മാരോ ?
അവര്‍ വിപ്ലവകാരികളായും കമ്മ്യുണിസ്റ്റ്‌ കാരായും , വക്കീലന്മാരുടെ  ദേശിയ സംഘടനയുടെ സാരഥികളായും പ്രഖ്യാപിച്ചു വിലസുകയാണിപ്പോഴും . ജനവിരുദ്ധരായ അത്തരം വക്കീലന്മാരെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സ. സി.കെ.ചന്ദ്രപ്പന്‍
തയ്യാറാകുമോ?
എന്ടോസള്‍ഫാന്‍ കമ്പനിക്കു വേണ്ടി കേസ് വാദിച്ച സി.പി.ഐ.വക്കീലന്മാരെ തള്ളിപ്പറയാനും അവരുടെ സംഘടനയുമായി യാതൊരു ബന്ധമില്ലെന്ന് പ്രഖ്യാപിക്കാനും അഭിവന്ദ്യനായ ജസ്റ്റിസ്  വി. ആര്‍.കൃഷ്ണയ്യര്‍ തയ്യാറാകുമോ?

കവിത: തീക്കനലയ്യപ്പന്‍ - ആര്‍ .എന്‍ .ഹോമര്‍


ആചാരത്തെ 
ചാരമാക്കിയവന്‍,
അയ്യപ്പന്‍ .
കപടസദാചാരത്തെ 
ചാരായത്തില്‍ 
മുക്കിക്കുടിച്ചവന്‍,
അയ്യപ്പന്‍,
പരാജിതരുടെ രാക്കനല്‍.
സന്ചാര കവിയുടെ 
ചാരായം മണക്കും 
ശവത്തിനു മുകളില്‍ 
ആചാരവെടിവെച്ചു
ഉപചാരമര്‍പ്പിച്ചവര്‍
ഊരിലെ ചാരന്മാര്‍ .

കവിത: അയ്യപ്പന്‍റെ ചിതാഭസ്മം ചിരിക്കുന്നു-ആര്‍.എന്‍.ഹോമര്‍

  
ചിതയില്‍ 
അയ്യപ്പന്‍റെ ജഡം 
പെട്ടെന്ന് കത്തിയമര്‍ന്നു .
ആള്‍ക്കഹോളിക്ക് ബോഡിക്കെന്തിന്നധികം 
ചിരട്ടയും വരടിയും ചന്ദന മരവും 
അയ്യപ്പന്‍ ദേശീയനേതാവുമല്ലല്ലോ.
അകന്ന ഒരു ബന്ധു ,
അയ്യപ്പന്‍റെ ആത്മശാന്തിയെക്കരുതി
ചിതാഭസ്മക്കുടവുമായി
ഭാരതപ്പുഴയെ സമീപിച്ചു .
ഭാരതപ്പുഴ പറഞ്ഞു :
' ഈ പുഴ പുന്നശ്ശേരി നമ്പിയുടെ പുഴയാണ് .ബധിര വിലാപത്തിന്‍റെ പുഴയാണ് .ഗോവിന്ദന്‍ ചിന്തകന്‍റെ  പുഴയാണ് .പാട്ട ബാക്കിയുടെ പുഴയാണ് .എത്രയോ മഹാരഥന്മാരുടെ പുഴയാണ് .സര്‍വോപരി കന്യാച്ചര്‍മം പൊട്ടാത്ത പുഴയാണ് .
അതിനാല്‍ മദ്യപാനിയുടെ ചിതാഭസ്മം 
എന്നിലലിയിപ്പിക്കാന്‍ സാധ്യമല്ല .
വേഗം സ്ഥലം വിട്ടോളൂ '
ചിതാഭസ്മ  ഘോഷയാത്ര ലക്‌ഷ്യം മുറിഞ്ഞു 
തിരിച്ചു പോരും മുന്‍പേ 
ഏക ബന്ധു ഭാരതപ്പുഴയോട് ചോദിച്ചു :
'കുറ്റിപ്പുറം ഇവിടെയടുത്താണോ ?'( ബന്ധുവിന്‍റെ മനസ്സില്‍ മദ്യ ദുരന്തത്തിന്‍റെ ക്ലോസ്സപ്പ് )
ഭാരതപ്പുഴക്കപ്പോള്‍ വല്ലാത്ത മൗനം .
അകന്ന ബന്ധു 
അയ്യപ്പന്‍റെ ചിതാഭസ്മവും ചുമന്നു 
ചാലക്കുടിക്ക് വണ്ടി കേറി .
ചിതാഭസ്മമൊഴുക്കാന്‍ ചാലക്കുടി പുഴയോട് 
അനുവാദം ചോദിക്കേണ്ട താമസം 
പാസ് കൊടുത്തു, പുഴ .
കാരണം ചാലക്കുടിപ്പുഴക്കരികില്‍ വന്മരങ്ങളില്ല;നാട്ടാനകളുമില്ല.
ഉള്ളതാകട്ടെ ,കുറ്റിക്കാടും കാടുകുറ്റിയും,കാട്ടാനകളും 
പിന്നെ ,ബിവരേജസിന്‍റെ ഒന്നാം നമ്പര്‍ ഷാപ്പും .

Friday, April 15, 2011

നന്മയുടെ പെരുക്കങ്ങള്‍: മരണാനന്തര ബഹുമതികള്‍

സഹകരണ വകുപ്പും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും ചേര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തകഴി  ശിവശങ്കരപിള്ളക്കും വയലാര്‍ രാമവര്‍മ്മയ്ക്കും മരണാനന്തര ബഹുമതി നല്‍കുകയുണ്ടായി.

ആലപ്പുഴ വികാരവും, സവര്‍ണ ഹൈന്ദവ വികാരവും ചുഷണം ചെയ്യാനാണ് മേല്‍പ്പറഞ്ഞ മഹാരഥന്മാര്‍ക്ക് മാത്രമായി മരണാനന്തര ബഹുമതി നല്‍കിയത് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. വയലാര്‍ രാമവര്‍മ്മയും, തകഴി  ശിവശങ്കരപിള്ളയും അവരുടേതായ മേഖലകളില്‍ അതികായന്മാരാണെങ്കില്‍ക്കുടി, വൈക്കം മുഹമ്മദ്‌ ബഷീറിനെയും പൊന്‍കുന്നം വര്‍ക്കിയെയും കേശവദേവിനെയും ഒ.വി.വിജയനെയും കൂടി അക്കൂട്ടത്തില്‍ പരിഗണിച്ചിരുന്നെങ്കില്‍ സര്‍ക്കാരിന്‍റെ തിരുനെറ്റിയിലെ പൊന്‍തൂവലിന്  തിളക്കം വര്‍ദ്ധിക്കുമായിരുന്നു.

ആര്‍.എന്‍.ഹോമര്‍  

Thursday, March 31, 2011

കവിത - ആര്‍.എന്‍.ഹോമര്‍: ഓര്‍മ പ്രണയം മറവി

എത്ര മാത്രം തിരക്കിലും നീ
എന്‍ ജന്മദിനം ഓര്‍മിച്ചു
അത്ര മാത്രം ഞാനും നിന്‍റെ
ജന്മദിനം ഓര്മിച്ചിടും
നമ്മള്‍ക്കുള്ളിലെ ആ ഓര്‍മ
തന്‍ പേരാണോ പ്രണയം
കാതലിന്‍ കാതലായ പ്രണയം

ഇന്നലെ നാം കണ്ടുപിരിയുമ്പോള്‍
എന്തോ പറയാന്‍ മറന്നുപോയി
ഇനി നാം കണ്ടുപിരിയുമ്പോഴും
ഏതാനും കാര്യം മറന്നുപോകും
നമ്മള്‍ക്കുള്ളിലെ ആ മറവി
തന്‍ പേരാണോ പ്രണയം
കാതലിന്‍ കാതലായ പ്രണയം.

Monday, March 28, 2011

നന്മയുടെ പെരുക്കങ്ങള്‍: പണത്തിനു മേലെ ......പറക്കില്ല

എക്സിക്യുട്ടിവിലും ലജിസ്ലേച്ചറിലും ജുഡീഷ്യറിയിലും വിശ്വാസം നഷ്ട്ടപ്പെടുമ്പോള്‍ ജനങ്ങളുടെ കാവലാള്‍ ആയി ഉണ്ടായിരുന്നത് ഫോര്‍ത്ത്  എസ്റ്ററ്റ് ആയിരുന്നു. പ്രിന്‍റ് മീഡിയയും വിഷ്വല്‍ മീഡിയയും. മാധ്യമങ്ങള്‍ നോട്ടുകെട്ടുകളുടെ മുന്നില്‍ കണ്ണു മഞ്ഞളിച്ചു നില്‍ക്കുന്ന കാഴ്ച സമീപ കാലത്തെദുരന്തമാണ്. പാവങ്ങളായ,ദുര്‍ബലരായ ഞങ്ങള്‍ ജനങ്ങള്‍ക്ക്‌ അവസാനത്തെ അത്താണിയും നഷ്ട്ടപ്പെടുകയാണോ ?സ്‌ഥാനത്തും അസ്‌ഥാനത്തും കേസരിയുടെയും സ്വദേശാഭിമാനിയുടെയുംപേരുകള്‍ ഉരുവിടുന്ന  നിങ്ങള്‍ക്ക്‌ ആ മഹാരഥന്മാരുടെ സ്മ്യതികുടീരങ്ങളോട് അല്‍പ്പമെങ്കിലും ആദരവുണ്ടെങ്കില്‍ പൊയ്മുഖങ്ങള്‍ അഴിച്ചുമാറ്റുക. 
      പണിതുകൊണ്ടിരുന്ന വില്ല തകര്‍ന്നു ഗുരുവായൂരില്‍ ഈ അടുത്ത കാലത്ത് മൂന്നു ബംഗാളി തൊഴിലാളികള്‍ മരണമടഞ്ഞു .വില്ലന്മാരായ വില്ല നിര്‍മാതാക്കളുടെ സാമര്‍ത്ധ്യക്കൂടുതല്‍കൊണ്ട് പ്രസ്തുത വാര്‍ത്ത പുറംലോകം അറിഞ്ഞില്ല .ഗുരുവായുരിന് ചുറ്റുപാടും താമസിക്കുന്ന ഗര്‍ജ്ജിക്കുന്ന സിംഹങ്ങളും അതറിഞ്ഞില്ല .ബംഗാളിലെ ദേശീയസാഹിത്യകാരി മഹാശ്വേതാദേവിയും അതറിഞ്ഞില്ല .പിണറായി വിജയനെതിരെ കുരിശുയുദ്ധം  പ്രഖ്യാപിച്ചു നടക്കുന്ന സി.ആര്‍.നീലകണ്ടനെന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും അതറിഞ്ഞില്ല. അദ്ദേഹം അറിഞ്ഞാലല്ലേ മഹാശ്വേതാദേവി അറിയൂ .അവരറിഞ്ഞാ ലല്ലേ വിഷയം മനുഷ്യാവകാശ പ്രശ്നമായി അന്താരാഷ്ട്ര കോടതിയില്‍ എത്തുകയുള്ളൂ .ബംഗാളി തൊഴിലാളികള്‍ അപകടത്തില്‍ പെട്ട് കേരളത്തില്‍ മരിച്ചാല്‍ ഇവിടത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെന്തു ചേതം ?.ബംഗാളി തൊഴിലാളികള്‍ വില്ല തകര്‍ന്നു ബംഗാളില്‍ വെച്ച് മരണമടഞ്ഞിരുന്നുവെങ്കില്‍ മഹാശ്വേതാദേവിക്കും കൂട്ടര്‍ക്കും ബുദ്ധദേവ്‌ ഭട്ടാചാര്യയെ പ്രതിക്കൂട്ടില്‍ കയറ്റാമായിരുന്നു .ഇക്കാര്യത്തില്‍ അങ്ങനെയൊരു ചാന്‍സ് ഇല്ലല്ലോ ?.
മനുഷ്യന്‍ പണത്തോടുള്ള ആര്‍ത്തി പൂണ്ട്‌ പരക്കം പായുകയാണ്. പണക്കൊതിയന്മാര്‍ തമ്മില്‍ തമ്മില്‍ തലതല്ലിക്കീറി മരിക്കുന്ന ഒരു കാലം വരും. ആ കാലം വരുംവരെ ഞങ്ങള്‍ ജനങ്ങള്‍ കൂരകളില്‍ ക്ഷമയോടെ കാത്തിരിക്കാം .പണത്തിനു മേലെ പരുന്തും പറക്കില്ല എന്ന പഴംചൊല്ല് അപ്പോഴേക്കും പുതിയ രൂപത്തില്‍ ജനങ്ങളുടെ മനസ്സില്‍ കുടിയേറിയിരിക്കും. ഒന്ന് തീര്‍ച്ച ,ആഗോളവല്‍ക്കരണകാലത്ത് ബംഗാളി തൊഴിലാളികളെ രക്ഷിക്കാന്‍ ഗുരുവയുരപ്പന് പോലും കഴിയില്ല. സംഭവാമി യുഗേ യുഗേ !

ആര്‍.എന്‍.ഹോമര്‍

Friday, January 21, 2011

നന്മയുടെ പെരുക്കങ്ങള്‍ : കേരളത്തിലെ നെല്‍കര്‍ഷകര്‍ക്ക് സൌജന്യയാത്ര

കേരളത്തിലെ നെല്‍കര്‍ഷകര്‍ക്ക് കെ .എസ്‌.ആര്‍ .റ്റി .സി .ബസ്സുകളില്‍ സൌജന്യയാത്ര നടപ്പാക്കുകയാണെങ്കില്‍ അത് ഈ സര്‍ക്കാരിന്‍റെ  മഹത്തായ പ്രവര്‍ത്തിയായിരിക്കും .
നെല്‍കൃഷി കുറഞ്ഞുവരുന്ന കേരളത്തില്‍ നെല്‍കര്‍ഷകര്‍ക്ക് പ്രചോദനം ഉണ്ടാകാനും നെല്ലുല്‍പ്പാദനം വര്‍ദ്ധിക്കാനും നെല്‍കൃഷിമേഖലയിലേക്ക് പുതിയ ആളുകളെ ആകര്‍ഷിക്കാനും സൌജന്യയാത്ര പദ്ധതികൊണ്ട് കഴിയുന്നതാണ് .
നെല്ലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത എന്ന ലക്‌ഷ്യം കൈവരിക്കാനും ടി.പദ്ധതിയിലൂടെ കഴിഞ്ഞേക്കും .
കേരളത്തില്‍ നെല്‍കൃഷി ചെയ്യുന്നത് പ്രധാനമായും   ഇടത്തരക്കാരാണ് . .പ്രത്യേകിച്ച് നെല്‍കൃഷിക്കാരുടെ ഇടയിലും ,പൊതുവേ ഇടത്തരക്കാരായ   കേരളീയരുടെ ഇടയിലും 'സൌജന്യയാത്രാപദ്ധതി ' സര്‍ക്കാരിന് കൂടുതല്‍ ജനപിന്തുണ നേടിക്കൊടുക്കുന്നതായിരിക്കും .
നെല്‍കര്‍ഷകര്‍ക്ക് സൌജന്യയാത്രാപദ്ധതി നടപ്പാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം എന്ന ഖ്യാതിയും കേരളത്തിനും ഇപ്പോഴത്തെ  സര്‍ക്കാരിനും ഉണ്ടാകുന്നതാണ് .

Saturday, January 15, 2011

എല്ലാം നീയെ.. :കഥ - ആര്‍.എന്‍.ഹോമര്‍




ടെക്സ്റ്റയില്‍ ടെക്നോളജിയില്‍ ഡിപ്ലോമ ഉണ്ടായിരുന്നതിനാല്‍ അമാല
സംഘത്തിലെ കൊച്ചുകുമാരന് കോയംബത്തൂരില്‍  എളുപ്പത്തില്‍ ജോലി കിട്ടി ; കുറെ വര്‍ഷങ്ങള്‍ക്കുമുന്‍പ്.
കൊച്ചുകുമാരന് എപ്പോഴും ഭയങ്കര ധ്ര്തിയായിരുന്നു .കൊച്ചുകുമാരനെ അതിനാല്‍ ധ്ര്തികുമാരന്‍  എന്നും വിളിക്കുമായിരുന്നു .
കൊച്ചുകുമാരന്‍റെ  കമ്പനിയില്‍, ഒരു കുടുംബത്തപ്പോലെയാണ് പൊതുവേ തൊഴിലാളികള്‍ പെരുമാറി പോന്നത് .അടുത്ത ദീപാവലിക്ക് ലീവ് കിട്ടിയപ്പോള്‍ കൊച്ചുകുമാരനും കമ്പനിയിലെ മാനേജര്‍ മുത്തുസ്വാമിയും കു‌ടി ഇങ്ങു നാട്ടിലേക്ക് പോന്നു .
കൊച്ചുകുമാരനും മുത്തുസ്വാമിയും ദീപാവലി ആഘോഷിച്ചു മടങ്ങിപ്പോയി . കൊച്ചുകുമാരന്‍റെ  ഭാര്യ സാവിത്രി ഗര്‍ഭിണിയായി .അവള്‍ ഒരാണ്‍ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു .
അടുത്ത വര്‍ഷം ദീപാവലിക്കും അതേപോലെ സംഭവിച്ചു .സാവിത്രി രണ്ടാമതും ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു .രണ്ടുമക്കളെയും സാവിത്രി തലയിലും താഴെയും വെക്കാതെ വളര്‍ത്തി .
പരദൂഷണക്കാര്‍  ഓരോന്നു പറഞ്ഞുപരത്തി ; സാവിത്രിക്കുണ്ടായ മക്കള്‍ 
കൊച്ചുകുമാരന്‍റെ തല്ലെന്നും ,മുത്തുസ്വാമിയുടെതാണെന്നും.
സാവിത്രി അതത്ര ഗൌനിച്ചില്ല .തന്‍റെ കെട്ടിയോനില്ലാത്ത പരാതി നാട്ടുകാര്‍ക്കെന്തിന്‌? 
വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ കൊച്ചുകുമാരന്‍ നാട്ടില്‍ വന്നു .അയാള്‍ ജോലിസ്ഥ ലത്തെക്ക് തിരിച്ചുപോയില്ല .
ഒരു ദിവസം കൊച്ചുകുമാരനും സാവിത്രിയും തമ്മില്‍ ജോലിക്കാര്യത്തെ ചൊല്ലി ചെറിയ തോതില്‍ തര്‍ക്കമുണ്ടായി .
' അല്ല മനുഷ്യാ ഇനി നമ്മളെങ്ങിനെ ജീവിക്കും ?' സാവിത്രിയുടെ വിഷമം ചോദ്യരൂപത്തില്‍  പുറത്തേക്ക് വന്നു .
ഏതാനും വര്‍ഷത്തെ ജോലികൊണ്ട് ഒരുപാടുകാലം ജീവിക്കാനുള്ള വക ഉണ്ടാക്കിയിട്ടുണ്ടല്ലോ എന്ന ധൈര്യം കൊച്ചുകുമാരനുണ്ടായിരുന്നു. സാവിത്രിയുടെ ചോദ്യത്തിനുത്തരം പറയാതെ ,കൊച്ചുകുമാരന്‍ സാവിത്രിയോടു തിരിച്ചു കുറെ ചോദ്യങ്ങള്‍ പടപടാന്നു ചോദിച്ച്  വീര്‍പ്പുമുട്ടിക്കാന്‍ ശ്രമിച്ചു .
തമിഴനോടുള്ള അമിത വിധേയത്വം തലക്കുപിടിച്ച മട്ടിലായിരുന്നു കൊച്ചുകുമാരന്‍റെ ചോദ്യങ്ങള്‍ ഓരോന്നും .ആ ചോദ്യങ്ങള്‍ ചോദിക്കും നേരം അയാള്‍ ധ്രതി കുമാരനായി മാറി .
'എടി സാവിത്രീ , ഇത്രയും കാലം നമുക്ക് ജീവിക്കാന്‍ ജോലി തന്നതാരാ ?'
'അത് ...............അത് ............തമിഴന്‍ '.സാവിത്രിയുടെ മറുപടി. .തമിഴ്നാട് സ്റ്റേറ്റ് ഹാന്‍റെലൂം ഡവെലപ്മെന്റ്റ് കോര്‍പ്പറെഷന്‍ എന്ന നെടുങ്കന്‍ വാചകമൊന്നും പറയാന്‍ അവള്‍ക്കു പറ്റില്ല .
'എടി സാവിത്രി ,ഇത്രയും കാലം നമുക്ക് കഞ്ഞി വെക്കാന്‍ അരി തന്നതാരാ ?'
'അതും തമിഴന്‍ '
'എടി സാവിത്രീ , ഇത്രയും കാലം നമുക്ക് കുടിക്കാന്‍ പാലുതന്നതാരാ ?'
'തമിഴന്‍ '
'എടി സാവിത്രീ , ഇത്രയും കാലം നമുക്ക് ബിരിയാണി വെക്കാന്‍ കോഴിയിറച്ചി തന്നതാരാ ?'
'തമിഴന്‍ '
'എടി സാവിത്രീ , ഇത്രയും കാലം നമുക്ക് ചുടാന്‍ പൂ തന്നതാരാ ?'
'തമിഴന്‍ '
അവസാനമായി മനപ്പൂര്‍വം ചോദിക്കാന്‍ കരുതി വെച്ചിരുന്ന ചോദ്യം കൊച്ചുകുമാരന്‍ പെട്ടെന്നെടുത്ത് ചാട്ടുളി കണക്കെ തൊടുത്തു .
'എടി സാവിത്രീ , ഇത്രയും കാലം നമുക്ക് വളര്‍ത്താന്‍ മക്കളെ തന്നതാരാ ?'
ഇടിമിന്നിയ ചോദ്യം .
'ത ......ത ............തമിഴന്‍ ' അബദ്ധത്തിലാണെങ്കിലും ആ വാക്ക് , ആ സത്യം അവളുടെ വായില്‍നിന്നും വീണു .അവള്‍ക്കത് തിരുത്താന്‍ കഴിഞ്ഞില്ല .തന്‍റെ ഭാര്യയുടെ വായില്‍നിന്നും ആ സത്യം പുറത്തേക്ക് വന്നതില്‍ അയാള്‍ക്ക്‌ അഭിമാനമുണ്ടായി .പരസ്പരം സത്യം മനസ്സിലാക്കിയല്ലോ എന്നോര്‍ത്ത് അപ്പോള്‍ രണ്ടുപേരും ആര്‍ത്തു ചിരിച്ചു .കൊച്ചുകുമാരന് കുട്ടികള്‍ ഉണ്ടാവുകയില്ല എന്നത് മറ്റൊരു സത്യമായിരുന്നു .





മാദകഗന്ധം : കവിത ആര്‍ .എന്‍ .ഹോമര്‍

   പെണ്ണിന്‍റെ  ഗന്ധമുള്ള 
   മണ്ണുളേളടത്ത് ഭൂമാഫിയ വളരും 
   മണ്ണിന്‍റെ  ഗന്ധമുള്ള 
   പെ ണ്ണുളേളടത്ത്‌   സ്ത്രീപീഡനം വളരും.

Sunday, January 9, 2011

നന്മയുടെ പെരുക്കങ്ങള്‍ :തമിഴ്നാട് ഗുജറാത്ത് കേരള മോഡലുകള്‍ - ആര്‍.എന്‍.ഹോമര്‍

 രാജ്യം ഭരിച്ച് കാലാവധി തീരാറായപ്പോഴാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിക്ക് തമിഴ്നാട്  മോഡല്‍ വേണമെന്ന ബോധോദയമുണ്ടായത്.
രാജ്യം ഭരിച്ച് ഗുജറാത്തിനെ നാണിപ്പിച്ചുകഴിഞ്ഞപ്പോഴാണ് ഗുജറാത്ത് മോഡല്‍ വേണ്ട എന്ന് മുഖ്യമന്ത്രിക്കും ബോധോദയമുണ്ടായത് .
   ലോകത്തിനു മുന്‍പാകെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഭരണം തുടങ്ങിയപ്പോള്‍ മുതല്‍  ഒരു കാര്യത്തില്‍ കേരള മോഡല്‍ കാഴ്ച വെച്ചു;തമ്മിലടിക്കുന്ന കാര്യത്തില്‍.