Saturday, December 11, 2010

കഥ - ഗ്ലോബല്‍ ട്രീറ്റ്മെന്‍റ് : ആര്‍.എന്‍.ഹോമര്‍

ലൈംഗിക തൊഴിലാളിയായ പുഷ്പയുടെ പക്കല്‍നിന്നും കടം വാങ്ങിയ രൂപയുംകൊണ്ടാണ്‌ കൊച്ചുകുമാരന്‍  കെടാമംഗലത്തുനിന്നും നഗരത്തിലെ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കാണാന്‍ പോയത്. ആശുപത്രി ഏതോ സ്റ്റാര്‍ ഹോട്ടലിനെപ്പോലെ തോന്നിച്ചു. പള പള മിന്നുന്ന ടൈലുകള്‍ പാകിയിരിക്കുന്നു. രോഗികളെ വഴി തിരിച്ചുവിടാന്‍ ഇലക്ട്രോണിക് സൈന്‍ബോര്‍ഡുകള്‍. ഭാഗ്യം, ഇംഗ്ലിഷില്‍ കുടാതെ മലയാളത്തിലും എഴുതിക്കാണിക്കുന്നുണ്ട്. പുരുഷന്മാര്‍ക്കുള്ള വഴി, സ്ത്രീകള്‍ക്കുള്ള വഴി എന്നിങ്ങനെ രണ്ടു ചുണ്ടാണികള്‍ തെളിഞ്ഞുനില്‍ക്കുന്നു. സംശയമേതുമില്ലാതിരുന്നതിനാല്‍  കൊച്ചുകുമാരന്‍ പുരുഷന്മാര്‍ക്കുള്ള വഴിയെ നടന്നു. കുറച്ചു നടന്നപ്പോള്‍ വീണ്ടും ചുണ്ടാണി. കഴുത്തിനുമുകളില്‍ രോഗമുള്ളവര്‍ക്കുള്ള വഴി, കഴുത്തിനു താഴെ രോഗമുള്ളവര്‍ക്കുള്ള വഴി.കൊച്ചുകുമാരന് കഴുത്തിനുമുകളിലാണ് രോഗമെന്നതിനാല്‍ അയാള്‍ അതുവഴി നടന്നു. കുറച്ച്കൂടി ചെന്നപ്പോള്‍ വീണ്ടും ചുണ്ടാണി. ഗുരുതരമായ രോഗമുള്ളവരുടെ വഴി, ഗുരുതരമല്ലാത്ത രോഗമുള്ളവരുടെ വഴി. കൊച്ചുകുമാരന് രോഗം ഗുരുതരമായിരുന്നതിനാല്‍ ആ വഴിയെ നടന്നു. പിന്നെയും ചുണ്ടാണികള്‍. പണമുള്ളവര്‍ക്കുള്ളവഴി, പമില്ലാത്തവര്‍ക്കുള്ള വഴി. അയാള്‍ക്ക് സന്തോഷമായി. മില്ലാത്തവര്‍ക്ക് പ്രത്യേകം വഴിയുണ്ടല്ലോ. അയാള്‍ അതുവഴി അതിവേഗം നടന്നു. ഒരു മൈക്ക് അനൌണ്‍സ്മെന്‍റ് കേള്‍ക്കുന്നുണ്ട്. "കെടാമംഗലത്തെക്കുള്ള ബസ്, ചിത്തിര ഉടനെ പുറപ്പെടുന്നതാണ്".ഇതെന്തൊരു മറിമായം...,ബസ് സ്റെറഷന്‍!  

No comments:

Post a Comment