Thursday, March 31, 2011

കവിത - ആര്‍.എന്‍.ഹോമര്‍: ഓര്‍മ പ്രണയം മറവി

എത്ര മാത്രം തിരക്കിലും നീ
എന്‍ ജന്മദിനം ഓര്‍മിച്ചു
അത്ര മാത്രം ഞാനും നിന്‍റെ
ജന്മദിനം ഓര്മിച്ചിടും
നമ്മള്‍ക്കുള്ളിലെ ആ ഓര്‍മ
തന്‍ പേരാണോ പ്രണയം
കാതലിന്‍ കാതലായ പ്രണയം

ഇന്നലെ നാം കണ്ടുപിരിയുമ്പോള്‍
എന്തോ പറയാന്‍ മറന്നുപോയി
ഇനി നാം കണ്ടുപിരിയുമ്പോഴും
ഏതാനും കാര്യം മറന്നുപോകും
നമ്മള്‍ക്കുള്ളിലെ ആ മറവി
തന്‍ പേരാണോ പ്രണയം
കാതലിന്‍ കാതലായ പ്രണയം.

Monday, March 28, 2011

നന്മയുടെ പെരുക്കങ്ങള്‍: പണത്തിനു മേലെ ......പറക്കില്ല

എക്സിക്യുട്ടിവിലും ലജിസ്ലേച്ചറിലും ജുഡീഷ്യറിയിലും വിശ്വാസം നഷ്ട്ടപ്പെടുമ്പോള്‍ ജനങ്ങളുടെ കാവലാള്‍ ആയി ഉണ്ടായിരുന്നത് ഫോര്‍ത്ത്  എസ്റ്ററ്റ് ആയിരുന്നു. പ്രിന്‍റ് മീഡിയയും വിഷ്വല്‍ മീഡിയയും. മാധ്യമങ്ങള്‍ നോട്ടുകെട്ടുകളുടെ മുന്നില്‍ കണ്ണു മഞ്ഞളിച്ചു നില്‍ക്കുന്ന കാഴ്ച സമീപ കാലത്തെദുരന്തമാണ്. പാവങ്ങളായ,ദുര്‍ബലരായ ഞങ്ങള്‍ ജനങ്ങള്‍ക്ക്‌ അവസാനത്തെ അത്താണിയും നഷ്ട്ടപ്പെടുകയാണോ ?സ്‌ഥാനത്തും അസ്‌ഥാനത്തും കേസരിയുടെയും സ്വദേശാഭിമാനിയുടെയുംപേരുകള്‍ ഉരുവിടുന്ന  നിങ്ങള്‍ക്ക്‌ ആ മഹാരഥന്മാരുടെ സ്മ്യതികുടീരങ്ങളോട് അല്‍പ്പമെങ്കിലും ആദരവുണ്ടെങ്കില്‍ പൊയ്മുഖങ്ങള്‍ അഴിച്ചുമാറ്റുക. 
      പണിതുകൊണ്ടിരുന്ന വില്ല തകര്‍ന്നു ഗുരുവായൂരില്‍ ഈ അടുത്ത കാലത്ത് മൂന്നു ബംഗാളി തൊഴിലാളികള്‍ മരണമടഞ്ഞു .വില്ലന്മാരായ വില്ല നിര്‍മാതാക്കളുടെ സാമര്‍ത്ധ്യക്കൂടുതല്‍കൊണ്ട് പ്രസ്തുത വാര്‍ത്ത പുറംലോകം അറിഞ്ഞില്ല .ഗുരുവായുരിന് ചുറ്റുപാടും താമസിക്കുന്ന ഗര്‍ജ്ജിക്കുന്ന സിംഹങ്ങളും അതറിഞ്ഞില്ല .ബംഗാളിലെ ദേശീയസാഹിത്യകാരി മഹാശ്വേതാദേവിയും അതറിഞ്ഞില്ല .പിണറായി വിജയനെതിരെ കുരിശുയുദ്ധം  പ്രഖ്യാപിച്ചു നടക്കുന്ന സി.ആര്‍.നീലകണ്ടനെന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും അതറിഞ്ഞില്ല. അദ്ദേഹം അറിഞ്ഞാലല്ലേ മഹാശ്വേതാദേവി അറിയൂ .അവരറിഞ്ഞാ ലല്ലേ വിഷയം മനുഷ്യാവകാശ പ്രശ്നമായി അന്താരാഷ്ട്ര കോടതിയില്‍ എത്തുകയുള്ളൂ .ബംഗാളി തൊഴിലാളികള്‍ അപകടത്തില്‍ പെട്ട് കേരളത്തില്‍ മരിച്ചാല്‍ ഇവിടത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെന്തു ചേതം ?.ബംഗാളി തൊഴിലാളികള്‍ വില്ല തകര്‍ന്നു ബംഗാളില്‍ വെച്ച് മരണമടഞ്ഞിരുന്നുവെങ്കില്‍ മഹാശ്വേതാദേവിക്കും കൂട്ടര്‍ക്കും ബുദ്ധദേവ്‌ ഭട്ടാചാര്യയെ പ്രതിക്കൂട്ടില്‍ കയറ്റാമായിരുന്നു .ഇക്കാര്യത്തില്‍ അങ്ങനെയൊരു ചാന്‍സ് ഇല്ലല്ലോ ?.
മനുഷ്യന്‍ പണത്തോടുള്ള ആര്‍ത്തി പൂണ്ട്‌ പരക്കം പായുകയാണ്. പണക്കൊതിയന്മാര്‍ തമ്മില്‍ തമ്മില്‍ തലതല്ലിക്കീറി മരിക്കുന്ന ഒരു കാലം വരും. ആ കാലം വരുംവരെ ഞങ്ങള്‍ ജനങ്ങള്‍ കൂരകളില്‍ ക്ഷമയോടെ കാത്തിരിക്കാം .പണത്തിനു മേലെ പരുന്തും പറക്കില്ല എന്ന പഴംചൊല്ല് അപ്പോഴേക്കും പുതിയ രൂപത്തില്‍ ജനങ്ങളുടെ മനസ്സില്‍ കുടിയേറിയിരിക്കും. ഒന്ന് തീര്‍ച്ച ,ആഗോളവല്‍ക്കരണകാലത്ത് ബംഗാളി തൊഴിലാളികളെ രക്ഷിക്കാന്‍ ഗുരുവയുരപ്പന് പോലും കഴിയില്ല. സംഭവാമി യുഗേ യുഗേ !

ആര്‍.എന്‍.ഹോമര്‍